News

15% ഡിവിഡന്റ് പ്രഖ്യാപിച്ച് വിപിഎസ് ലേക്ഷോര്‍

2016ല്‍ വിപിഎസ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ ഷംഷീര്‍ വയലില്‍ ആശുപത്രി ഏറ്റെടുത്ത ശേഷം പ്രഖ്യാപിക്കുന്ന ഏറ്റവും വലിയ ലാഭവിഹിതമാണിത്. കഴിഞ്ഞ വര്‍ഷം 5% മാണ് ലാഭവിഹിതം നല്‍കിയത്

കഴിഞ്ഞ വര്‍ഷത്തെ സാമ്പത്തിക പ്രവര്‍ത്തനം പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി വിപിഎസ് ലേക്ഷോര്‍ ആശുപത്രി ഓഹരിയുടമകള്‍ക്ക് 15% ലാഭവിഹിതം പ്രഖ്യാപിച്ചു. 2016ല്‍ വിപിഎസ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ ഷംഷീര്‍ വയലില്‍ ആശുപത്രി ഏറ്റെടുത്ത ശേഷം പ്രഖ്യാപിക്കുന്ന ഏറ്റവും വലിയ ലാഭവിഹിതമാണിത്. കഴിഞ്ഞ വര്‍ഷം 5% മാണ് ലാഭവിഹിതം നല്‍കിയത്.

Advertisement

കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിപിഎസ് ലേക്ഷോറിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതായിരുന്നു എന്ന് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ”കോവിഡ് കാലം ഉയര്‍ത്തിയ വെല്ലുവിളികളോട് പോരാടേണ്ടി വന്നെങ്കിലും കേരളത്തിലെ ആരോഗ്യരംഗത്ത് മുന്നില്‍ തന്നെ നില്‍ക്കാന്‍ കഴിഞ്ഞു. കോവിഡിന്റെ വെല്ലുവിളികള്‍ നിലനിന്നിരുന്നപ്പോഴും കഴിഞ്ഞ വര്‍ഷം നാല് ലക്ഷത്തോളം രോഗികള്‍ക്ക് സേവനം നല്‍കാന്‍ ആശുപത്രിക്ക് കഴിഞ്ഞു”.

വിപിഎസ് ലേക്ഷോറിന്റെ സേവനം വടക്കന്‍ കേരളത്തിലേക്ക് വ്യാപിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് വിപിഎസ് ലേക്ഷോര്‍ മെഡിക്കല്‍ സെന്റര്‍ ആരംഭിച്ചത് കഴിഞ്ഞ വര്‍ഷമാണ്. നിരവധി ക്ലിനിക്കല്‍ ഡിപ്പാര്‍ട്മെന്റുകളോടെ പ്രവര്‍ത്തിക്കുന്ന കേന്ദ്രം പ്രദേശത്തെ ജനങ്ങള്‍ക്ക് തുടര്‍ച്ചയായ സേവനം നല്‍കി വരുന്നു.
കഴിഞ്ഞ വര്‍ഷം കൊച്ചി വിപിഎസ് ലേക്ഷോര്‍ കേരളത്തിലെ ആദ്യ കൃത്രിമ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി.

അതിനൊപ്പം തന്നെ ലോകത്തിലെ ഏറ്റവും ആധുനികമായ കാത്ത് ലാബ് കേരളത്തില്‍ ആദ്യമായി അവതരിപ്പിക്കുകയും ചെയ്തു. ഇക്കാലത്തിനിടെ ലിവര്‍ ട്രാന്‍സ്പ്ലാന്റില്‍ 96%വും കിഡ്നി ട്രാന്‍സ്പ്ലാന്റില്‍ 96-98%വുമാണ് വിപിഎസ് ലേക്ഷോറിന്റെ വിജയനിരക്ക്. കോവിഡിന് ശേഷം ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ചികില്‍സിക്കാനായി പ്രത്യേക പോസ്റ്റ് കോവിഡ് ക്ലിനിക്കും ഉറക്ക സംബന്ധമായ അസുഖങ്ങള്‍ക്കായി സ്ലീപ് ഡിസോര്‍ഡേഴ്‌സ് ക്ലിനിക്കും ആരംഭിച്ചു.

വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളില്‍ നിരവധി വികസന – സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും കഴിഞ്ഞവര്‍ഷം വിപിഎസ് ലേക്ഷോര്‍ പങ്കാളിയായി. സാമൂഹ്യ പ്രതിബദ്ധത പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോവിഡ് കാലത്തും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയ്ക്കായി നിരവധി പുനരുജ്ജീവന പ്രവര്‍ത്തനങ്ങളും നടത്തി.

വിപിഎസ് ലേക്ഷോര്‍

1996ല്‍ പബ്ലിക് ലിമിറ്റഡ് കമ്പനിയായി ഇന്‍കോര്‍പ്പറേറ്റ് ചെയ്യപ്പെട്ട ലേക്ഷോര്‍ 2003 ജനുവരിയിലാണ് പ്രവര്‍ത്തനമാരംഭിച്ചത്. ചുരുങ്ങിയ കാലത്തിനിടെ മികച്ച ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ഏറ്റവും നൂതനമായ ചികിത്സാസൗകര്യങ്ങളും ക്ലിനിക്കള്‍ പ്രോഗ്രമുകളുമായി ആഗോളപ്രശസ്തിയുള്ള ഒരു ആധുനികചികിത്സാകേന്ദ്രമായി ലേക്ഷോര്‍ വളര്‍ന്നു. 2016ല്‍ ഡോ. ഷംഷീര്‍ വയലില്‍ വിപിഎസ് ലേക്ഷോറിന്റെ ചെയര്മാന് ആയി സ്ഥാനമേറ്റു. മുന്നൂറോളം ഡോക്ടര്‍മാരും രണ്ടായിരത്തോളം ആരോഗ്യപ്രവര്‍ത്തകരുമായി ഒരേസമയം 570 രോഗികളെ അഡ്മിറ്റ് ചെയ്ത് ചികില്‍സിക്കാന്‍ ആശുപത്രി ഇന്ന് സജ്ജമാണ്.
ഇന്ത്യയിലെ ഏറ്റവും മികച്ച അവയവം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയാ കേന്ദ്രം കൂടിയാണ് ഇന്ന് വിപിഎസ് ലേക്ഷോര്‍ . വിപിഎസിലെ ആധുനിക സംവിധാനങ്ങള്‍ ഉറപ്പുവരുത്തുന്ന മികച്ച ചികിത്സയിലൂടെ ആയിരക്കണക്കിനാളുടെ ജീവനാണ് രക്ഷിക്കപ്പെടുന്നത്.

ഗുണനിലവാരമുള്ള സൗകര്യങ്ങള്‍, മികച്ച ട്രാന്‍സ്പ്ലാന്റ് സര്‍ജന്മാര്‍ എന്നിവരുടെ പിന്തുണയോടെ രാജ്യത്തെ ഏറ്റവും മികച്ച സമഗ്ര ട്രാന്‍സ്പ്ലാന്റ് പ്രോഗ്രാമുകള്‍ ലഭ്യമാക്കുന്ന കേന്ദ്രം എന്ന ഖ്യാതി അങ്ങനെ വിപിഎസ് ലേക്ഷോര്‍ സ്വന്തമാക്കിയിരിക്കുന്നു. ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്റ്, ഹാര്‍ട്ട് ട്രാന്‍സ്പ്ലാന്റ്, ഇന്റെസ്റ്റിനല്‍ ട്രാന്‍സ്പ്ലാന്റ്, കിഡ്നി ട്രാന്‍സ്പ്ലാന്റ്, ലിവര്‍ ട്രാന്‍സ്പ്ലാന്റ്, ലംഗ് ട്രാന്‍സ്പ്ലാന്റ്, പാന്‍ക്രിയാസ് ട്രാന്‍സ്പ്ലാന്റ് എന്നീ പ്രോഗ്രാമുകള്‍ ഉള്‍പ്പെട്ട ട്രാന്‍സ്പ്ലാന്റ് പ്രോഗ്രാം വിപിഎസ് ലേക്ഷോറിന്റെ സവിശേഷതയാണ്.


പക്ഷാഘാത ചികിത്സയ്ക്ക് 24 മണിക്കൂറും സേവനം നല്‍കുന്ന റാപ്പിഡ് 6 സ്ട്രോക്ക് കെയര്‍ ടീമും വിപിഎസ് ലേക്ഷോറില്‍ പ്രവര്‍ത്തിച്ചു വരുന്നു. ലോകമെങ്ങുമുള്ള ലക്ഷക്കണക്കിന് രോഗികള്‍ക്കാണ് ഓരോവര്‍ഷവും വിപിഎസ് ലേക്ഷോര്‍ സേവനം നല്‍കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top